Wednesday, 2 February 2011


നെല്ക്കതിരിന്ടെ ദുഖം


പാടത്തെ നെല്‍കതിരുകള്‍ എല്ലാം
ഭൂമിയെ പുണരാന്‍ വെമ്പുന്ന പോലെ
എല്ലാം ഒരേ ഭാഗത്തേക്ക് ചാഞ്ഞു കിടക്കുന്നു

ഓരോ കതിരിണ്ടേ ഉള്ളിലും
ഭൂമിയോട് സ്നേഹം ഉണ്ട്.
ഓരോരുത്തരും
ഭൂമി തന്നെ ആണ് കൂടുതല്‍ സ്നേഹിക്കുന്നത്
എന്ന് കരുതി ഭൂമിയോട്
കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവോ

ഇന്നലത്തെ കനത്ത മഴയില്‍
അവരുടെ ആഗ്രഹം
കൂടുതല്‍ സാക്ഷാത്കരിച്ച പോലെ തോണി.

എല്ലാവരും തമ്മില്‍ കെട്ടിപ്പുണര്‍ന്നു
പച്ച പട്ടും പുതച്ചു
ഉറങ്ങുന്ന ഒരു പ്രതീതി

വരമ്പിലൂടെ നടന്നു വരുന്ന മനുഷ്യര്‍
ഓരോ കതിര്‍ കയ്യടക്കി തിരുമ്മി
അവയെല്ലാം കൊയ്യാന്‍ പാകമായോ
എന്ന് നോക്കാന്‍ തുടങ്ങി
ഓരോ നിഴല്‍ പോകുമ്പോഴും ഞാന്‍
കൂടുതല്‍ ഭൂമിയോട് ഒട്ടി ഒളിച്ചു കിടന്നു

മഴയുടെ ശമനം കാത്തുകിടക്കുന്ന മനുഷ്യരാല്‍
കൊല്ലാന്‍ വിധിക്കപ്പെട്ടു
തന്ടെ മരണമണിയുടെ ശബ്ദവും
കാതോര്‍ത്തു കിടക്കുന്നവരില്‍
ഒരാള്‍ മാത്രമാണ് ഞാന്‍
എന്ന അവസ്ഥ മനസ്സിലാക്കാതെ

No comments:

Post a Comment